2013 സെപ്റ്റംബർ 17, ചൊവ്വാഴ്ച

നാളെ അറിയാം

നാളെ അറിയാം


നാളെ സെപ്റ്റംബർ  18. ലോകരാജ്യങ്ങൾ  മുഴുവൻ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ദിവസം . ഇന്ത്യഅടക്കമുള്ള  ഏഷ്യൻ രാജ്യങ്ങളുടെയും ആഫ്രിക്കൻ രാജ്യങ്ങളുടെയും സാമ്പത്തിക സ്ഥിതിയെ മാറ്റി മറിക്കാൻ കഴിയുന്ന നയങ്ങളും തീരുമാനങ്ങളും ഉണ്ടായേക്കാവുന്ന അമേരിക്കൻ ഫെഡ് റിസേർവിന്റെ അവലോകന യോഗം നാളെയാണ് നടക്കുന്നത്.

       2008 ൽ അമേരിക്കയെ പിടികൂടിയ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ  നിന്ന് അമേരിക്ക പൂർണമായി കരകയറി. സാമ്പത്തിക  പ്രതിസന്ധിയുടെ കാലത്ത് ഇന്ത്യ അടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിലും മറ്റു വികസ്വര രാജ്യങ്ങളിലുമായി  നിക്ഷേപിച്ച കടപ്പത്രങ്ങളും ബോണ്ടുകളും നിക്ഷേപങ്ങളും ഇനി സുഗമമായി പിൻവലിച്ച്  സ്വന്തം രാജ്യത്തേക്ക് കൊണ്ടുപോകാമെന്ന സുരക്ഷിത സാമ്പത്തിക സ്ഥിതിയിലാണ് അമേരിക്ക ഇപ്പോൾ.

        ഇങ്ങനെ ഇന്ത്യക്ക് നല്കിയ സാമ്പത്തിക പാക്കേജുകളും പിൻവലിക്കാൻ പോകുന്നു എന്നൊരു സൂചന ഫെഡ് ചെയർമാൻ ജൂണ്‍ മാസത്തിലേ നല്കിയിരുന്നു. ഈ സൂചനയുടെ മാത്രം ഫലമാണ് "ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ" എന്ന ലേബലിൽ നാം കണ്ടതൊക്കെ.   രൂപയുടെ മൂല്യം സർവകാല റെക്കോഡ് ആയ 68.80 ൽ എത്തിയതും ഇതിന്റെ പ്രതിഫലനമായിരുന്നു. വിദേശനിക്ഷേപകർ കൂട്ടത്തോടെ നമ്മുടെ ഓഹരി വിപണികളിൽ നിന്നും ഡോളറുകളായി നിക്ഷേപം പിൻവലിച്ചതും അങ്ങനെ ഡോളറിന്റെ ഡിമാന്റ് കുത്തനെ കൂടിയതും എന്നു വേണ്ട നാം വാങ്ങുന്ന ഓരോ സാധനത്തിനും വില കൂടിയതും എല്ലാം ഈ  വാക്കിന്റെ പുറത്താണ്. നമ്മുടെ സാമ്പത്തിക സ്ഥിതി അത്ര മെച്ചമാല്ലായിരുന്നു എന്ന കാരണം പറയാമെങ്കിൽ കൂടിയും...

              സാമ്പത്തിക പാക്കേജുകൾ പിൻവലിക്കുന്നു എന്നു കേട്ടപ്പോൾ ഇതായിരുന്നു ഫലം എങ്കിൽ നാളെ പിൻവലിക്കാനുള്ള തീരുമാനമെടുത്താൽ എന്താകും ഇന്ത്യൻ സാമ്പത്തിക മേഖലയുടെ സ്ഥിതി??

                   നാളെ അമേരിക്കയിൽ നിന്ന് കേൾക്കുന്ന വാർത്ത‍ എന്തു തന്നെ ആയാലും അത് അത്ര  നന്നായിരിക്കില്ല എന്ന് തന്നെയാണ് ചൈനയും ബ്രസീലും എല്ലാം പറയുന്നത്.

                  ഒരാൾ പറയാൻ പോകുന്ന വാക്കുകൾക്ക് ഇത്ര ശക്തിയോ? അനേകം ലോക രാജ്യങ്ങളുടെ  സാമ്പത്തിക മേഖലയെ മാറ്റി മറിക്കാൻ ബെന് ബെർണാങ്കെ നാളെ പറയാൻ പോകുന്ന വാക്കുകൾക്ക് കഴിയും.

               ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള ആളുകളുടെ ഫോബ്സ് മാസിക തയ്യാറാക്കിയ പട്ടികയിൽ പ്രഥമ സ്ഥാനം ബെർണാങ്കെക്ക് കൊടുത്തത് വെറുതെ ആവില്ലല്ലോ?



2013 സെപ്റ്റംബർ 7, ശനിയാഴ്‌ച

ആണ്‍ഡ്രോയിഡ്കിറ്റ്‌ക്യാറ്റ്

              ആണ്‍ഡ്രോയിഡ്   കിറ്റ്‌ ക്യാറ്റ് 







    ആണ്‍ഡ്രോയിഡി ന് എന്നും മധുരമാണ്.....2008   ഇൽ ഗൂഗിൾ  ആണ്‍ഡ്രോയിഡ്  ഓപ്പറേറ്റിംഗ് സിസ്റ്റം വിപണിയിൽ അവതരിപ്പിച്ചപ്പോൾ മുതൽ നാവിൽ വെള്ളമൂറുന്ന പേരുകളാണ് ആണ്‍ഡ്രോയിഡിനു  നൽകുന്നത്.അക്ഷരമാലാ ക്രമത്തിൽ ഇങ്ങനെ മധുരം പകർന്ന്, ഓരോ വേർഷനുകളും വിപണികളിൽ അവതരിച്ചു .ഓരോ പുതിയ വേർഷനുകൾ വരുമ്പോഴും രുചിയേറുന്നതിനൊപ്പം ഗുണവും ഏറിവന്നു. ടച്ച് ഫോണുകളിലൂടെ ഈ മധുരം തൊട്ടെടുക്കാൻ  ഗൂഗിൾ പറഞ്ഞാൽ, അതൊന്നു രുചിച്ചു നോക്കാതിരിക്കാൻ നമുക്കാവില്ലല്ലോ.....   

                             2009 ഇൽ 'കപ് കേക്ക് '  മധുരം  ഗൂഗിൾ അവതരിപ്പിച്ചപ്പോൾ തന്നെ, വിപണികൾ ആവേശത്തോടെ  ഈ മധുരം നുണഞ്ഞുനോക്കി ..... 1.5 -ആണ്‍ഡ്രോയിഡ് കപ് കേക്ക് രുചിയേക്കാൾ കൂടുതൽ,  തങ്ങളുടെ ഉപഭോക്താക്കൾക്ക് നൽകണമെന്ന് ഗൂഗിളിനു തോന്നിയത് അവർ ഇതിനോടു കാണിച്ച സ്നേഹം കൊണ്ടുതന്നെയായിരുന്നു. പിന്നീട് കൂടുതൽ മണത്തോടെയും  രുചിയോടെയും നിറത്തോടെയും ഡോണാട്ടായും എക്ലയറായും ആണ്‍ഡ്രോയിഡ് 2 ഉം 2.2 ഉം ഗൂഗിൾ ലോകത്തിനു വിളമ്പി. പക്ഷേ 2.3 ജിഞ്ചർ ബ്രെഡിന്റെ  രുചിയാണ് ആളുകൾക്ക് ഏറെ ഇഷ്ടമായത്.  പിന്നീട്  വന്ന  ആണ്‍ഡ്രോയിഡ്- 4 ഐസ്ക്രീം സാൻഡ് വിച്ചും ജെല്ലി ബീനും വിപണികളിൽ ചൂടപ്പം പോലെ വിറ്റുപോയി .

                          100 കോടിയിലധികം സ്മാർട്ട്‌ ഫോണുകൾക്കാണ് ഇപ്പോൾ ഈ രുചിക്കൂട്ടുകൾ ഊർജ്ജം പകരുന്നത്.


                 ഗൂഗിളിനു പക്ഷേ  രുചിഭേദങ്ങൾ വിളമ്പി മതിയായില്ലെന്നു തോന്നുന്നു.  നെസ്  ലേ യുമായി ചേർന്ന്  പുതിയ രുചിയിൽ ആണ്‍ ഡ്രോയിഡിനെ വിപണി ലെത്തിചിരിക്കുകയാണ് ഇപ്പോൾ ഗൂഗിൾ. കിറ്റ്‌ ക്യാറ്റ് എന്നു പേരു നൽകിയ ഈ ആണ്‍ഡ്രോയിഡ്‌ -4.4 അതിനൂതന സാങ്കേതിക വിദ്യകളാൽ അതീവ  സ്വാദിഷ്ടമാണ്..ഗൂഗിൾ ഓഫീസിനു മുൻപിൽ കൂറ്റൻ കിറ്റ്‌ ക്യാറ്റ് ലോഗോ ഉയർന്നത്‌പോലെ   ഇനി നമുക്കു കിട്ടുന്ന കിറ്റ്‌ ക്യാറ്റ് കവറുകളിൽ ആണ്‍ഡ്രോയിഡ്  ചിത്ര ങ്ങളും കാണാം..

               ഗൂഗിൾ  കുഞ്ഞുങ്ങളുടെ  പേരുകൾക്ക്  എത്ര മധുരം അല്ലേ?????