2013 ഡിസംബർ 31, ചൊവ്വാഴ്ച

GOOD BYE...2013......


       2013  വിടപറയുന്നു ...പിങ്ക്ബെർഗ് ന് പറയാൻ ഒരുപാടുണ്ട്......പിങ്ക്ബെർഗിനു ഒരുപാട് വാർത്തകൾ നൽകിയ വർഷമായിരുന്നു 2013. രൂപ രൂപ എന്ന് പറഞ്ഞ് നിലവിളിക്കുന്ന ധന മന്ത്രാലയവും റിസർവ്വ് ബാങ്കും,സാമ്പത്തിക പ്രതിസന്ധി , വിലക്കയറ്റം, ധനക്കമ്മി, പണപ്പെരുപ്പം,വ്യാപാരക്കമ്മി,പിൻവലിച്ചു കൊണ്ടുപോകുന്ന നിക്ഷേപങ്ങൾ,ഇപ്പോൾ പിന്വലിക്കുമെന്ന് പറഞ്ഞ് നിരന്തരം പേടിപ്പിക്കുന്ന ഉത്തേജന പാക്കേജുകൾ,മൂല്യത്തകർച്ച,ഓഹരി  വിപണിയിലെ ഇറക്കങ്ങൾ തുടങ്ങിയ ശീർഷകങ്ങളിൽ  പിങ്ക്ബെർഗിനുള്ള ഒരുപാട് വിഭവങ്ങൾ 2013 തന്നു....ഉള്ളിയെ മനപ്പൂർവ്വം മറന്നതാണ്.....ഇപ്പോൾ പറയുന്നതിലെ ഔചിത്യ കുറവ് പരിഗണിച്ച്....
        
            ഞാൻ എന്റെ പിങ്ക്ബെർഗിലൂടെ 2013 നെ കാണുകയാണ്...പലപ്പോഴും പിങ്ക്ബെർഗിന്റെ ചട്ടക്കൂടിൽ ഞാൻ  ശ്വാസം കിട്ടാതെ പിടയാറുണ്ട് .....പക്ഷെ ഞാൻ ഈ പാരതന്ത്ര്യത്തെ ആസ്വദിക്കുകയാണ്....കാരണം പിങ്ക്ബെർഗിനോട് എനിക്ക് അത്രയും സ്നേഹമുണ്ട്.....

          പിങ്ക്ബെർഗ് പിറന്നത് 2013 ലാണ്...

              2012ന്റെ അവസാന ദിനങ്ങളിൽ  ഡെൽഹിയിലെ തെരുവോരങ്ങളിൽ തെളിഞ്ഞ മെഴുതിരികളുടെ വെളിച്ചത്തിൽ ഞാൻ  ഒരു തീവ്ര ഫെമിനിസറ്റ് ആയി  മാറിയോ എന്ന സംശയത്തിലാണ്  2013  നെ വരവേറ്റത്.  ഫെമിനിസ്റ്റ് എന്ന് ഞാൻ എന്നെ വിളിക്കുന്നില്ലെങ്കിലും ആ തീവ്രത ഇപ്പോഴും ജ്വലിക്കുന്നുണ്ട് .....

              2013 എനിക്ക് നേട്ടങ്ങളുടെ വർഷമായിരുന്നു .........എഴുതിയ പരീക്ഷകളിലെല്ലാം വിജയിച്ച വർഷം...പക്ഷെ കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെട്ട ( ഞാൻ നഷ്ടപ്പെടുത്തിയ ) നേട്ടങ്ങളും ഒരുപാടുണ്ട്....ഞാൻ വലിയവരെന്ന് വിശ്വസിക്കുന്ന ഒരുപാട്  പേരെ കണ്ടുമുട്ടി.....എനിക്ക് പുതിയ പുതിയ ചിന്താ തലങ്ങൾ തുറന്നു തന്നവർ....2013 മാർച്ച്‌ 16 എന്റെ ജീവിതത്തിലെ മറക്കാനാവാത്ത ദിനങ്ങ ളിൽ ഒന്നാണ്.

        എന്നും പുതിയ അറിവുകൾ കൊണ്ട് പുസ്തകത്തിന്റെ 10 പേജുകൾ എങ്കിലും നിറക്കാൻ ആഗ്രഹിക്കുന്ന ഒരു നല്ല വിദ്യാർത്ഥിനി ആയിരുന്നു 2013 ന്റെ പകുതി വരെ ഞാൻ... ഞാൻ വായിച്ചു തുടങ്ങിയ വർഷം.  പക്ഷെ ...... വിദ്യാർത്ഥി എന്ന സ്വതന്ത്ര തലത്തിൽ നിന്നും ജീവിതത്തിന്റെ മറ്റൊരു തലത്തിലേക്കുള്ള കാൽവെയ്പ് ആയിരുന്നു 2013 ന്റെ പകുതിക്ക് ശേഷം സംഭവിച്ചത്....പറിച്ചു നടലിൽ അടർന്നു പൊട്ടിയ വേരുകൾ പുതിയ മണ്ണിൽ നിന്നും ജലവും ലവണവും ആഗിരണം ചെയ്തു തുടങ്ങിയോ എന്ന് ഞാൻ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല ...
     
          എനിക്ക് എങ്ങനെ ആയിരുന്നു 2013 എന്ന് ഞാൻ ഇനിയും പറഞ്ഞില്ല അല്ലെ...ഒരുപാട് പ്രമുഖരുമായി (എന്റെ കാഴ്ച്ചപ്പാടിൽ) ആശയവിനിമയം നടത്താൻ സാധിച്ചു....ഏഷ്യയിലെ മാർക്കറ്റിംഗ് ,ബിസിനെസ്സ് പ്രസിദ്ധീകരങ്ങളെ കുറിച്ച് ഒരു അമേരിക്കൻ അട്വേർടൈസിംഗ് ബുക്ക്‌ പ്രസാധകർക്ക്   വേണ്ടി ലേഖനം തയ്യാറാക്കാൻ അവർ ഏഷ്യ യിൽ നിന്ന് തിരഞ്ഞെടുത്തത് എന്നെ ആയിരുന്നു. GOODVERTISING എന്ന advertisng ബുക്ക്‌ എഴുതിയ തോമസ്‌ കൊസ്റ്റ്ലെർ ആണ് 2013  ഇൽ പരിചയപ്പെടാൻ പറ്റിയ ഒരു വ്യക്തിത്വം... ഒരുപാട് പ്രമുഖരുമായും  സംസാരിക്കാൻ കഴിഞ്ഞു.  THANKS to TWITTER..

       2013 ലാണ് ഞാൻ facebook ഇൽ അംഗമാകുന്നത്...പിങ്ക്ബെര്ഗിനു കുറച്ച് വായനക്കാരെ അധികം കിട്ടി  എന്നല്ലാതെ മറ്റൊന്നും ഒരു facebook account കൊണ്ട് എനിക്ക് നേടാനായില്ല.

           എനിക്ക് പഠിക്കാതെ പറ്റില്ല എന്ന് ഞാൻ തിരിച്ചറിഞ്ഞ്  വീണ്ടും ഒരു വിദ്യാർത്ഥിനി ആകാനുള്ള തീരുമാനമെടുക്കുന്നു... ഒരുപാട് സമയം പ്രയോജനപ്പെടുത്തുകയും അതിലേറെ സമയം വെറുതെ കളയുകയും ചെയ്ത എന്റെ 2013 നു വിട.
 
   പിങ്ക്ബെർഗിനു പറയാൻ രൂപ 70 രൂപയുടെ വക്കിലെത്തിയ സെപ്റ്റംബെർ 28 ഉം ഓഹരി വിപണികൾ കുതിച്ചുയർന്ന ദീപാവലി സമയങ്ങളും മിന്റ് സ്റ്റ്രീറ്റിനു സ്മാർട്ട്‌ ബോസ്സിനെ കിട്ടിയ സെപ്റ്റംബർ 4 ഉം  അമേരിക്കൻ ട്രഷറി  അടച്ചു പൂട്ടിയ ഒക്ടോബർ 1 ഉം തുടങ്ങിയ ദിനങ്ങളും  മാത്രമായിരിക്കും .......എങ്കിലും......

2013 ഡിസംബർ 5, വ്യാഴാഴ്‌ച

ഇത് പിങ്ക് ബെർഗിനു വേണ്ടിയുള്ള തേജ്പാൽ വാർത്ത‍



               ഞാൻ എന്റെ മാനത്തിനു വേണ്ടി പൊരുതുമ്പോൾ ഇയാൾ തന്റെ സ്വത്ത്‌ സംരക്ഷിക്കാനായി  യുദ്ധം ചെയ്യുന്നു. കേരളത്തിലെ വാർത്താ മാധ്യമങ്ങൾ വേണ്ടത്ര ശ്രദ്ധ നല്കിയില്ലെങ്കിലും ദേശീയ മാധ്യമങ്ങൾ ശ്രദ്ധിച്ച ഒരു വാചകമാണിത്. ഗോവ പെണ്‍കുട്ടിയുടെ  (മധ്യമങ്ങൾ അവളെ ഈ ഓമനപ്പേരിട്ട് വിളിച്ചു തുടങ്ങിയോ എന്നെനിക്ക് അറിയില്ല )  മൊഴിയാണിത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കോടീശ്വരനും ആഡംബരപ്രിയനുമായ ഒരു മാതൃകാ ജേർണലിസ്റ്റിനെതിരെ പറഞ്ഞ പെണ്‍കുട്ടിയുടെ  വാക്കുകൾക്ക് പക്ഷേ വേണ്ടത്ര ശ്രദ്ധ കിടിയില്ലെന്നാണ് പിങ്ക്ബെർഗിന്റെ അഭിപ്രായം .


                      തേജ്പാലിന്റെ സ്വത്തുകളെപറ്റി അറിയുന്ന ഒരേ ഒരാൾ ഒരു പക്ഷെ തേജ്പാൽ   മാത്രമായിരിക്കും. അതുകൊണ്ടാണ് ഒരു മാധ്യമങ്ങളിലും ഇത് സംബന്ധിച്ച യാതൊരു വാര്ത്തകളും വന്നു കാണാത്തത്. ഒരു ചെറുകിട ഓണ്‍ലൈൻ പത്ര മാസികയുടെ സബ്എഡിറ്ററായിരുന്ന തേജ്പാൽ  എത്ര പെട്ടന്നാണ് ഒരു ശത കോടീശ്വരനും ലോകം മുഴുവൻ അറിയപ്പെടുന്ന ഒരു താരവുമായി    മാറിയത് ??!! 
            
       മെയ്ഫെയറിലും  മൻഹട്ടനിലും  ബോളിവുഡിലും ഹോളിവുഡിലും നിറയെ സുഹൃത്തുക്കൾ .ഡൽഹിയിലും മഷൊബറയിലും കസാലിയിലും സ്വന്തമായി സ്ഥലവും മാളികകളും.   ഗോവയിൽ പക്ഷെ തേജ്പാൽ വിലക്ക് വാങ്ങിയത് ഒരു ഗ്രാമം മുഴുവനായാണ്. 
                     
                            അത്താഴവിരുന്ന് ലണ്ടനിലെയോ ലോസ് ആഞ്ചലസിലെയോ സുഹൃത്തുക്കൾക്കൊപ്പമെന്ന് തീരുമാനിച്ചാൽ ചാർട്ടേഡ് വിമാനത്തിൽ പറന്നുപോയി വിരുന്നിനു ശേഷം തിരിച്ചു വരുന്ന ഒരു പതിവ് തേജ്പാലിനുണ്ടായിരുന്നു. 

               തിങ്ക്‌ ഫെസ്റ്റിവൽ ആയിരുന്നു തേജ്പാലിന്റെ മറ്റൊരു ആഡംബരം . ഗോവയിലെ ഏറ്റവും വലിയ നക്ഷത്ര ഹോട്ടലായ 'GRAND HYATT' ആയിരുന്നു   തിങ്ക്‌  ഫെറ്റിവലിന്റെ സ്ഥിരം വേദി. ലോകത്തിലെ ഏറ്റവും പ്രശ സ്തരായ  ചിന്തകരും എഴുത്തുകാരും മാധ്യമ പ്രവർത്തകരുമാണ് ഈ ചിന്ത ഉത്സവത്തിന് വരുന്നത് എന്നൊന്നും തെറ്റി ധരിക്കല്ലേ ... ലോക സിനിമയിലെ കത്തിനിൽക്കുന്ന താര പ്ര ഭകളും മറ്റ് പ്രശസ്തരും ആയിരുന്നു തെജ്പാലിന്റെ അ തിഥികളായി എത്തുന്ന ചിന്തകർ. 

                      ധാരാളം പണം ചിലവഴിക്കാനുള്ളവർക്ക് മാത്രമാണ് ഈ ഉത്സവത്തിലെക്ക് പ്രവേശനമുള്ളൂ.19,000  രൂപയാണ് പ്രവേശന ഫീസ്‌. ഈ  ഉത്സവം ഹോട്ടലുകാർ തങ്ങളുടെ ഏറ്റവും വലിയ മാർക്കെറ്റിംഗ് ഇവേന്റായാണ് കണ്ടിരുന്നത്. ഗുരുതരമായ പരിസ്ഥിതി നിയമ  നടത്തിയ ഹോട്ടലിനെതിരെയുള്ള കേസ് ഇപ്പോഴും ഹൈക്കോടതിയിലാണ്. 

                     സെലിബ്രിട്ടികൾക്കായി മാത്രം തേജ്പാൽ ഒരുക്കുന്ന ഈ ചിന്ത ഉത്സവങ്ങൾ തുടക്കം മുതലേ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. 2011 ഇൽ തന്റെ ക്ഷണം സ്വീകരിച്ചെത്തിയ ഗ്ലാമറസ് ചിന്തകരെ കണ്ടപ്പോൾ തന്റെ സ്വപ്ന സക്ഷാത്കാരമെന്നാണ് തേജ്പാൽ പറഞ്ഞത്. അന്ന് തേജ്പാൽ നടത്തിയ വിവാദമായ പ്രസ്താവന അതേ ഭാഷയിൽ തന്നെ ഞാനും വിവരിക്കാം .
            
"THINK,YOU ARE IN GOA ,DRINK AS MUCH YOU WANT, EAT...AND SLEEP WITH WHOEVER YOU THINK OF....  BUT GET READY TO ARRIVE EARLY AT THE EVENT AS WE HAVE A PACKED HOUSE"
                            
                                ആവശ്യമുള്ള അത്രയും കുടിക്കുകയും ഇഷ്ടമുള്ളതെല്ലാം തിന്നാനും  ഇഷ്ടമുള്ളവരുടെ കൂടെ ഉറങ്ങാനും അന്നത്തെ തിങ്ക്‌ ഫെസ്റ്റിവലിൽ ആഹ്വാനം ചെയ്ത ഈ മാതൃകാ പത്രപ്രവർത്തകൻ 2013 ഇൽ ഇത്ര ചെറിയ വിവാദമല്ലേ ഉണ്ടാക്കിയുള്ളു ???

                        അക്രമങ്ങളുടെയും അഴിമതികളുടെയും പല സ്വകാര്യതകളുടെയും  നേരെ നേരെ ക്യാമറ ചൂണ്ടിയ സ്റ്റിങ്ങ് ഓപ്പറേഷൻ എന്ന ഓമന പേ രിട്ട് വിളിക്കുന്ന തേജ്പാൽ ജേർണലിസത്തിന്റെ ഉദ്ദേശ ശുദ്ധി ചോദ്യം ചെയ്ത് സ്വയം പരിഹസ്യയവാൻ ഞാനില്ല. എന്നാലും തേജ്പാൽ നടത്തിയ ഇത്തരം പേന (ക്യാമറ) യുദ്ധത്തിന്റെ ഫലങ്ങൾ പുറത്തു വന്നതിലും  അധികം വെളിച്ചം കാണാത്തവയാണെന്ന് ഞാൻ പറഞ്ഞുകൊള്ളട്ടെ. കോടിക്കണക്കിനു രൂപക്ക് വിറ്റുപോയ അഴിമതി-അവിഹിത കഥകൾ!!
                      
                          തെജ്പാലിനെ റോൾമോഡലായി കണ്ട ഒരുപാട് മാധ്യമ വിദ്യാർത് ഥികളുണ്ടായിരുന്നു...പാവങ്ങൾ ..ഞാൻ എന്തായാലും ആ ഗണത്തിൽ പെടില്ല. നീരാ റാ ഡിയകേസ്  വന്നപ്പോൾ വിഗ്രഹങ്ങൾ പലതും ഉടഞ്ഞപ്പോൾ വിഗ്രഹങ്ങൾ സൃഷ്ട്ട്ടിക്കുന്ന  പണി ഞാൻ നിർത്തിയിരുന്നു.......