നാളെ അറിയാം
നാളെ സെപ്റ്റംബർ 18. ലോകരാജ്യങ്ങൾ മുഴുവൻ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ദിവസം . ഇന്ത്യഅടക്കമുള്ള ഏഷ്യൻ രാജ്യങ്ങളുടെയും ആഫ്രിക്കൻ രാജ്യങ്ങളുടെയും സാമ്പത്തിക സ്ഥിതിയെ മാറ്റി മറിക്കാൻ കഴിയുന്ന നയങ്ങളും തീരുമാനങ്ങളും ഉണ്ടായേക്കാവുന്ന അമേരിക്കൻ ഫെഡ് റിസേർവിന്റെ അവലോകന യോഗം നാളെയാണ് നടക്കുന്നത്.
2008 ൽ അമേരിക്കയെ പിടികൂടിയ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് അമേരിക്ക പൂർണമായി കരകയറി. സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് ഇന്ത്യ അടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിലും മറ്റു വികസ്വര രാജ്യങ്ങളിലുമായി നിക്ഷേപിച്ച കടപ്പത്രങ്ങളും ബോണ്ടുകളും നിക്ഷേപങ്ങളും ഇനി സുഗമമായി പിൻവലിച്ച് സ്വന്തം രാജ്യത്തേക്ക് കൊണ്ടുപോകാമെന്ന സുരക്ഷിത സാമ്പത്തിക സ്ഥിതിയിലാണ് അമേരിക്ക ഇപ്പോൾ.ഇങ്ങനെ ഇന്ത്യക്ക് നല്കിയ സാമ്പത്തിക പാക്കേജുകളും പിൻവലിക്കാൻ പോകുന്നു എന്നൊരു സൂചന ഫെഡ് ചെയർമാൻ ജൂണ്‍ മാസത്തിലേ നല്കിയിരുന്നു. ഈ സൂചനയുടെ മാത്രം ഫലമാണ് "ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ" എന്ന ലേബലിൽ നാം കണ്ടതൊക്കെ. രൂപയുടെ മൂല്യം സർവകാല റെക്കോഡ് ആയ 68.80 ൽ എത്തിയതും ഇതിന്റെ പ്രതിഫലനമായിരുന്നു. വിദേശനിക്ഷേപകർ കൂട്ടത്തോടെ നമ്മുടെ ഓഹരി വിപണികളിൽ നിന്നും ഡോളറുകളായി നിക്ഷേപം പിൻവലിച്ചതും അങ്ങനെ ഡോളറിന്റെ ഡിമാന്റ് കുത്തനെ കൂടിയതും എന്നു വേണ്ട നാം വാങ്ങുന്ന ഓരോ സാധനത്തിനും വില കൂടിയതും എല്ലാം ഈ വാക്കിന്റെ പുറത്താണ്. നമ്മുടെ സാമ്പത്തിക സ്ഥിതി അത്ര മെച്ചമാല്ലായിരുന്നു എന്ന കാരണം പറയാമെങ്കിൽ കൂടിയും...
സാമ്പത്തിക പാക്കേജുകൾ പിൻവലിക്കുന്നു എന്നു കേട്ടപ്പോൾ ഇതായിരുന്നു ഫലം എങ്കിൽ നാളെ പിൻവലിക്കാനുള്ള തീരുമാനമെടുത്താൽ എന്താകും ഇന്ത്യൻ സാമ്പത്തിക മേഖലയുടെ സ്ഥിതി??
നാളെ അമേരിക്കയിൽ നിന്ന് കേൾക്കുന്ന വാർത്ത എന്തു തന്നെ ആയാലും അത് അത്ര നന്നായിരിക്കില്ല എന്ന് തന്നെയാണ് ചൈനയും ബ്രസീലും എല്ലാം പറയുന്നത്.
ഒരാൾ പറയാൻ പോകുന്ന വാക്കുകൾക്ക് ഇത്ര ശക്തിയോ? അനേകം ലോക രാജ്യങ്ങളുടെ സാമ്പത്തിക മേഖലയെ മാറ്റി മറിക്കാൻ ബെന് ബെർണാങ്കെ നാളെ പറയാൻ പോകുന്ന വാക്കുകൾക്ക് കഴിയും.
ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള ആളുകളുടെ ഫോബ്സ് മാസിക തയ്യാറാക്കിയ പട്ടികയിൽ പ്രഥമ സ്ഥാനം ബെർണാങ്കെക്ക് കൊടുത്തത് വെറുതെ ആവില്ലല്ലോ?
.jpg)
.jpg)
ഇനി ഇന്ത്യൻ രൂപയും ദക്ഷിണാഫ്രിക്കൻ റാൻഡും ശ്വസിക്കണോ വേണ്ടയോയെന്ന് അമേരിക്ക തീരുമാനിക്കട്ടെ......
മറുപടിഇല്ലാതാക്കൂ